മുഖംമിനുക്കലിന്റെ പത്താം എഡിഷന്‍




ക്രിക്കറ്റില്‍ ഓരോ ലോകകപ്പും ഓരോ പ്രത്യേകതയോടെയാണ് അരങ്ങേറിയത്. 36 വര്‍ഷത്തിലെത്തിയ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായി.

അഞ്ചുദിവസം നീണ്ട ടെസ്റ്റ് മത്സരത്തിന്റെ വിരസതയില്‍നിന്ന് കാണികളെ ആകര്‍ഷിക്കുന്ന ഏകദിന മത്സരത്തിലേക്ക് ക്രിക്കറ്റ് മാറിയതും അതില്‍ ലോകജേതാവിനെ നിര്‍ണയിക്കാനുള്ള ലോകകപ്പ് അരങ്ങേറിയതും 1975-ലാണ്. വെള്ളക്കുപ്പായത്തിന്റെ മങ്ങിയ കാഴ്ചയില്‍നിന്ന് വര്‍ണാഭമായ കാലത്തേക്കും ക്രിക്കറ്റ് മാറി. പകല്‍മാത്രം മത്സരമെന്നത് പകലും രാത്രിയുമായി മാറി. വെള്ളപ്പന്തുകള്‍ വന്നു. പവര്‍ പ്ലേയും ഫ്രീഹിറ്റും ലോകകപ്പിലെത്തി.
ട്വന്റി 20യുടെ വരവോടെ ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് ഈ ലോകകപ്പ്. ഐ.പി.എല്‍. പോലുള്ള ഗ്ലാമര്‍ വേദികള്‍ പിന്നാലെ വരുമ്പോള്‍ ലോകകപ്പ് അല്പം അങ്കലാപ്പോടെയാണ് കാണികള്‍ക്ക് മുന്നിലെത്തുന്നത്. ആവേശത്തിലേക്കുയര്‍ത്തുന്ന ഒരു മത്സരം മതി ഇത്തരം മുന്‍വിധികളെ ക്ലീന്‍ബൗള്‍ഡാക്കാന്‍.

testing...